സമാധാനം വിതയ്ക്കുന്നവർ ചരിത്രത്താളുകളിൽ ഇടം പിടിക്കും: ലിയോ പതിനാലാമൻ പാപ്പാ

ഇരകളെ സൃഷ്ടിക്കുകയും അക്രമം വിതയ്ക്കുകയും ചെയ്യുന്നവരല്ല, സമാധാനം വിതയ്ക്കുന്നവരാണ് ചരിത്രത്താളുകളിൽ ഇടം പിടിക്കുകയെന്ന് ലിയോ പതിനാലാമൻ പാപ്പാ. ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ, പൗരസ്ത്യകത്തോലിക്കാ സഭാംഗങ്ങൾക്ക് മെയ് 14 ബുധനാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കവെ ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചു

രക്തസാക്ഷിത്വത്തിന്റേതായ അനുഭവത്തിലൂടെയാണ് പല പൗരസ്ത്യസഭകളും കടന്നുപോകുന്നതെന്ന്, ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണങ്ങളെ അധികരിച്ചും, വിശുദ്ധ നാട്, ഉക്രൈൻ, ലെബനോൻ, സിറിയ, മദ്ധ്യപൂർവ്വദേശങ്ങൾ, തിഗ്രേ, കൗക്കസോ തുടങ്ങിയ ഇടങ്ങളെ പരാമർശിച്ചു കൊണ്ടും പാപ്പാ പ്രസ്താവിച്ചു.

മിലിട്ടറിയുടെ വിജയമെന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന പല സംഭവങ്ങളിലും കൊല്ലപ്പെടുന്നത് മനുഷ്യരാണെന് നമുക്ക് മറക്കാതിരിക്കാമെന്ന് പറഞ്ഞ പാപ്പാ, തന്റെയല്ല, “നിങ്ങൾക്ക് സമാധാനമെന്ന് ആശംസിക്കുന്ന” ക്രിസ്തുവിന്റെ പേരിൽ സമാധാനഹ്വാനം നടത്തുവെന്ന് പ്രസ്താവിച്ചു. ക്രിസ്തു ആശംസിക്കുന്ന സമാധാനമെന്നത് യുദ്ധത്തിന് ശേഷമുള്ള നിശ്ശബ്ദതയല്ലെന്നും, വ്യക്തികളിലേക്ക് നോക്കുകയും അവരെ സജീവരാക്കുകയും ചെയ്യുന്ന കൃപയാണതെന്നും പാപ്പാ ഓർമ്മപ്പിച്ചു.

അനുരഞ്ജനവും, ക്ഷമയും, ഇന്നലെകളുടെ താളുകൾ മറിച്ച് പുതുതായി തുടങ്ങാനുള്ള ധൈര്യവും നൽകുന്ന യഥാർത്ഥ സമാധാനത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, താൻ ഇതിനായി ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. ജനതകൾക്ക് പ്രത്യാശയും അവരുടെ അന്തസ്സും തിരികെ നൽകുന്നതിനായി വിവിധ ശത്രുരാജ്യങ്ങൾക്കിടയിൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നതിന് പരിശുദ്ധസിംഹാസനത്തിന്റെ സന്നദ്ധതയും പാപ്പാ അറിയിച്ചു.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാ

     “അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയിൽ നിന്നും കർമ്മപഥത്തിലേക്ക്” എന്ന പ്രമേയത്തിൽ, ആഗസ്റ്റ് മാസം 25 മുതൽ ഇരുപത്തിയെട്ടു വരെ ഇറ്റലിയിലെ നേപ്പിൾസിൽ വച്ചു  നടക്കുന്ന എഴുപത്തിയഞ്ചാമത്, ദേശീയ ആരാധനക്രമ വാരത്തിൽ പങ്കെടുക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ അർപ്പിച്ചു.   പ്രത്യാശയുടെ…

    Read more

    Continue reading
    പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനം

    കത്തോലിക്കരും ലൂഥറൻ സഭയുമുൾപ്പെടെ, ക്രൈസ്തവർ എല്ലാവരും സമാധാനവും നീതിയും പൊതുനന്മയും മുന്നിൽക്കണ്ട്, പ്രവർത്തിക്കാൻ ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം. 325-ൽ നടന്ന നിഖ്യ ഒന്നാം എക്യൂമെനിക്കൽ സൂനഹദോസിന്റെ ആയിരത്തി എഴുനൂറാം വാർഷികത്തിന്റെയും, 1925-ൽ സ്വീഡനിൽ നടന്ന ആഗോള ക്രൈസ്തവ കോൺഫറൻസിന്റെ നൂറാം…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *